2013, ഫെബ്രുവരി 17, ഞായറാഴ്‌ച

"കുരുതിക്കളം "

 സംഹാരരുദ്രയാം ;കാളിക്കുമുന്നിലായ്,
ഊറ്റം നടിച്ചു തുള്ളിടിന്നു കോമരം,
കാല്‍ ചിലങ്കയുമൊഡ്യാണവും രവം,
ചേലില്‍പ്പകരുന്നു കാളിക്കു കേള്‍ക്കുവാന്‍.
കാളുന്ന നാളമാം നാവുദംഷ്ട്രങ്ങളും 
കാളിയില്‍ നല്‍കിയ ഭീകര ദര്‍ശനം .
ആടിനെയെത്രയിന്നാഹൂതി ചെയ്യുന്നി-
താടിത്തകര്‍ത്തടിഞ്ഞീടുന്നു ജീവിതം!!
കാളിതന്‍ തൃപ്തിക്കു ജീവനേകേണമെ-
ന്നാളുകള്‍ ജ്യോതിഷരോതുന്നു കഷ്ടമേ!
മിണ്ടാന്‍ കഴിയാത്ത പാവം മൃഗങ്ങളെ-
ഖണ്ടിച്ചിടുന്നതു കാളികൂളിക്കഹോ.
അശ്ശില തിന്നുകില്ലതു നിശ്ചലം ;
നിശ്ചയം കാളിതന്‍ കോമരം തിന്നിടും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ