2013, ഫെബ്രുവരി 27, ബുധനാഴ്‌ച

''പാഴ്മരം ''

അതാ നില്‍ക്കുന്നു ഒരു മരം 
ഒറ്റമരം ..... 
വിജനമാം വീഥിയില്‍ ഏകയായ്-
ഏകയായ് നില്‍ക്കുന്നു . 
ഒറ്റപ്പെട്ടതല്ല ദു:ഖം,
ഒരു പാഴ്മരമായ് 
ധരണിയില്‍ പൊട്ടിമുളച്ചതെന്തേ ... 
പൂക്കള്‍ക്കു സുഗന്ധമില്ല 
കായ്കള്‍ക്കോ മധുരവുമില്ല,
പരിഹാസപാത്രമായ് അവശേഷിപ്പൂ,
ധരണിയില്‍ ഭാരമായ് ഈ പാഴ്ജന്മം 
എന്തിനീ ജന്മം സ്വയം ശപിക്കവേ ഓര്‍-
ത്തു പോകുന്നു മൃത്യുവേ 
നിസ്സഹായായ്‌ മിഴികള്‍ മേല്‍പ്പോട്ടു 
പോകവേ ... 
ദൃഷ്ടിയില്‍ പതിയുന്നു പടര്‍ന്ന 
ശാഖകള്‍ .... 
പൂക്കളും കായ്കളുമായ് 
ബന്ധനമായ് ... . 
ഒരു ദീര്‍ഘനിശ്വാസമായ് !!!
പാഴ്മരത്തിന്‍ കണ്ണുനീര്‍ 
ധരണിയില്‍ പതിക്കവേ 
ചൊല്ലുന്നു പതിയെ 
ധരണിയില്‍ പൊട്ടിമുളച്ചതിന്‍ 
പ്രായശ്ചിത്തമായ് 
കാത്തിരിക്കാം മൃത്യുവെ ... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ