എന്റെ യാത്രയിലെ
വഴികളിലെപ്പോഴോ
സഹയാത്രിയായ് ..
അവള്‍ ഉണ്ടായിരുന്നു,
സന്തോഷം......
അവള്‍ വാചാലയായിരുന്നു
വഴിയുടനീളം
വാക്ചാതുര്യമണിഞ്ഞവള്‍
പാതിവഴിയില്‍
വഴിപിരിഞ്ഞുപോയി..
പിന്നീടെപ്പോഴോ
സഹയാത്രിയായ്
അവള്‍ എത്തി ..ദു:ഖം...
അവള്‍ മൌനിയായിരുന്നു
അവളുടെ മൌനം
എന്നോടുള്ള ആത്മാര്‍ഥതയായ്
നിലകൊള്ളുന്നു
സഹയാത്രിയായ് വഴിപിരിയാതെ
എനിക്കൊപ്പം സഞ്ചരിക്കും ദു:ഖമേ ..
നീയേ ശാശ്വതമെന്നറിയുന്നു ഞാന്‍.
നീയേ ശാശ്വതമെന്നറിയുന്നു ഞാന്‍.