ഭൂമിയിലൂടിഴയുന്ന തണുത്ത രാവ്..
നിശ്ശബ്ധയായ് അവള്‍ ഇഴയുന്നു.
അതാ!അവള്‍ ആ വൃക്ഷച്ച്ചുവട്ടില്‍ ,
ആ വൃക്ഷത്തേയും വിഴുങ്ങി
വൃക്ഷത്തിന്റെ നിഴലിനേയും കട്ടെടുത്തു ..
പുല്ക്കൊടികളെ ആലിംഗനം ചെയ്യുന്ന
അവളുടെ പുതപ്പിന്റെ മര്‍മ്മരം ഞാന്‍ കേള്‍ക്കുന്നു
അവളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇരുളിന്റെ സൌരഭ്യം..
അനന്തമായ ആകാശത്തിലും,ഭൂമിയിലും,
വായുവിലും എല്ലായിടത്തും അവള്‍ വാരി വിതറി ..
ഞാനൊളിച്ചിരിക്കുന്ന മുറിക്കുള്ളിലും അവളെത്തി
ഏകയായ എനിക്ക് കൂട്ടിനെന്നോണം .....
പക്ഷെ..,മുറിക്കുള്ളില്‍ മുനിഞ്ഞു കത്തുന്ന
മെഴുകുതിരി വെട്ടത്തെ കെടുത്താനവള്‍ക്കായില്ല
ഞാന്‍ രാവിനെ തുറിച്ചു നോക്കി
തികഞ്ഞ ഗൌരവത്തോടെ അവള്‍ എന്നെയും
തുറിച്ചുനോക്കുന്നു ഒരു ചെറുപുഞ്ചിരിയോടെ
നിനക്ക് ഞാനില്ലേ എന്ന ഭാവത്തില്‍ ....
മുനിഞ്ഞ വെട്ടമണച്ചു,അവളിലെ
അന്ധകാരത്തെ ഏറെ സ്നേഹിച്ച്
അവളിന്‍ അഗാധതയില്‍ ഞാന്‍ അലിഞ്ഞിറങ്ങട്ടെ .......
സുമ എഴുത്തച്ഛൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ