2012, ഡിസംബർ 25, ചൊവ്വാഴ്ച

"പ്രകൃതിയുടെ പ്രണയ സംഗീതം''


സ്വര്‍ഗ്ഗത്തില്‍ നിന്നുമുതിര്‍ന്നു വീഴുന്ന 
വെള്ളിനൂലിഴയുടെ തുള്ളികള്‍ ഞാന്‍
പ്രകൃതിയില്‍ വയലേലകള്‍ക്കും 
താഴ്വരകള്‍ക്കും ആഭരണമായി ഞാന്‍
പ്രണയദേവതയാം ഇസ്താരിന്‍ മുകുടത്തിന്‍ 
സുന്ദരമാം മുത്തുകള്‍ ഞാന്‍
ഞാന്‍ കരയുമ്പോള്‍ കുന്നുകള്‍ ചിരിക്കുന്നു
ഞാന്‍ എന്നിലെക്കൊതുങ്ങുമ്പോള്‍ 
പൂക്കളും ശലഭങ്ങളും സന്തോഷിക്കുന്നു
എന്നിലെ  ഇളക്കത്തിൽ  പ്രകൃതി 
സന്തോഷവതിയും ആകാംക്ഷാഭരിതയുമാകുന്നു
പ്രണയിതരായ വയലുകള്‍ക്കും മേഘങ്ങള്ക്കുമിടയില്‍ 
ഒരു സന്ദേശവാഹകയായി ഞാന്‍
എന്‍ മൃദുലമാം കരകാംഗുലികള്‍ ജനലഴികള്‍ 
സ്പര്‍ശിക്കുമ്പോള്‍ ഒരു സ്വാഗത സംഗീതമാകുന്നു  ഞാന്‍
എല്ലാവരും കാണുന്നു,കേള്‍ക്കുന്നു
അനുഭവിക്കുന്നു, ആസ്വദിക്കുന്നു
തരളിത ഹൃദയം എന്നെ മനസ്സിലാക്കുന്നു 
പ്രകൃതിതന്‍ ചൂടെനിക്ക് ജന്മമേകി
അതില്‍ തന്നെ എന്റെ മരണവും
അനന്തമാം മഹാസാഗരത്തില്‍ ആഴ്ന്നിറങ്ങി ഞാന്‍ 
സ്നേഹത്തിന്‍ ദിര്‍ഘ നിശ്വാസമായി ഞാന്‍
വയലേലകളിലെ വര്‍ണ്ണപകിട്ടാം മന്ദഹാസമായി ഞാന്‍
അന്ത്യമില്ലത്ത ഓര്‍മ്മകളാവുന്ന 
സ്വര്‍ഗ്ഗത്തിലെ കണ്ണുനീരായി ഞാന്‍ 

സുമ എഴുത്തച്ഛൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ